new

Friday, November 19, 2010

A Remembrance- Jayan

പ്രിയപ്പെട്ട ജയന് ആദരാഞ്ജലികള്‍



മലയാള നായക സങ്കല്‍പ്പത്തിന് പൌരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷങ്ങള്‍. 1980 നവംബര്‍ 16ന് വൈകുന്നേരം കോളിളക്കം എന്ന ചിത്രത്തിന് വേണ്ടി സാഹസികമായ ഒരു രംഗത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ചെന്നൈയില്‍ വച്ചായിരുന്നു ഈ മഹാനടന്‍ അഭിനയത്തോടും ജീവിതത്തോടും വിടപറഞ്ഞത്.വെറും ആറു വര്‍ഷങ്ങള്‍ കൊണ്ടു ഇത്രയേറെ ആരാധകരെ നേടിയെടുത്ത ഒരു നടന്‍ വേറെയുണ്ടാവില്ല - ലോക സിനിമയില്‍ പോലും - ബ്രൂസ്‌ലി മാത്രമായിരിക്കും ഒരപവാദം. മലയാള സിനിമയില്‍ സത്യന്‍ കഴിഞ്ഞാല്‍ കരുത്തുറ്റ ശരീരമുള്ള നായക നടന്‍ ജയന്‍ മാത്രമായിരുന്നു. മുഖത്തിന്‍റെയും ശബ്ദത്തിന്‍റെയും മാത്രമല്ല ശരീര സൗന്ദര്യത്തിന്‍റെയും പൗരുഷം ജയന്‍ സിനിമയിലേക്ക് ആവാഹിച്ചു. മലയാള സിനിമാരംഗത്ത് അനുകര്‍ത്താക്കളെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക നടന്‍ ജയന്‍ ആയിരുന്നു. ജയന്‍റെ നില്‍പ്പും നടപ്പും വാക്കും നോക്കും വസ്ത്രധാരണവുമെല്ലാം ഇപ്പോഴും എത്രയോ പേര്‍ സ്വന്തമാക്കി കൊണ്ടു നടക്കുന്നു.
കേമനായ നടനായിരുന്നു ജയന്‍ എന്നാരും പറയില്ല. എന്നാലും ചുരുക്കം ചില സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ ജയന്‍റെ സിദ്ധികളെ അനാവരണം ചെയ്യാതിരുന്നില്ല. ജയന്‍റെ ചിരിക്ക് ഒരാകര്‍ഷകത്വം ഉണ്ടായിരുന്നു. ആ മുഖത്തിന് ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു. വേദനയുടെ പരാഗങ്ങള്‍ പറ്റിക്കിടക്കുന്നോ എന്ന് സംശയമുളവാക്കുന്നതായിരുന്നു ആ ചിരി. സംഭാഷണ ശൈലിയിലെ സവിശേഷതയാണ് ജയനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന പ്രധാന ഘടകം. പില്‍ക്കാലത്ത് മിമിക്രിക്കാരെ തുണച്ചതും പതിഞ്ഞുറച്ച ഈ സംഭാഷണ രീതിയായിരുന്നു.
കോളിളക്കം എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ നിലത്തിടിച്ച് തലയ്ക്ക് പരിക്കേറ്റാണ് ജയന്‍റെ മരണം ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ജയന്‍ മരണത്തിലേക്കുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നോ? ഹെലികോപ്ടറിലെ രംഗം ചിത്രീകരിച്ച് തൃപ്തി വരാത്തതു കൊണ്ട് വീണ്ടുമൊരിക്കല്‍കൂടി നിര്‍ബന്ധിച്ച് ഷൂട്ട് ചെയ്യിക്കുകയായിരുന്നു അദ്ദേഹം. നാല്‍പ്പത്തിയൊന്നാം വയസ്സിലായിരുന്നു ആ സാഹസിക നടന്‍ നമ്മെ വിട്ടുപിരിഞ്ഞത്.
കോളിളക്കം എന്ന ചിത്രത്തിന്റെ പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന നിര്‍മാതാവ് കല്ലിയൂര്‍ ശശിയുടെ ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു:


ജയന്‍ മരിച്ചിട്ട് ഇന്ന് 30 വര്‍ഷം തികയുകയാണ്. കോളിളക്കം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു ഞാന്‍ . 1980 നവംബര്‍ 16 ന് എന്റെ കണ്‍മുന്നില്‍ വച്ച നടന്ന ആ ദാരുണമായ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മയായി ഇന്നും അവശേഷിക്കുന്നു.
ഈശ്വരന്‍ എല്ലാം നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു ആ ദിനം. മുന്‍കൂട്ടിയുളള എല്ലാ തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ അന്നത്തെ പ്രഭാതം വിടര്‍ന്നത് കോരിച്ചൊരിയുന്ന മഴയോടെ. ഷൂട്ടിംഗ് മുടങ്ങിയാലുണ്ടാകുന്ന നിര്‍മ്മാതാവിന്റെ ഭീമമായ നഷ്ടത്തെ പറ്റിയായിരുന്നു എന്റെ ആശങ്ക. നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് പൊടുന്നനെ മഴമാറി വെയിലുദിച്ചത്. ഒരു പക്ഷേ ഈ വെയിലാണ് ജയന്റെ ജീവനും കൊണ്ട് പോയത്. വെയിലുദിച്ച ഉടന്‍ ഹെലികോപ്ടര്‍ അടക്കമുളള എല്ലാ സന്നാഹങ്ങളോടെ ഞങ്ങള്‍ ചെന്നൈയില്‍ നിന്ന് 42 കി.മി അകലെയുളള ഷോളാവരം ലൊക്കേഷനിലേക്ക് പോയി.മുന്‍പ് ഏതോ യുദ്ധ സമയത്ത് താല്‍ക്കാലികമായി പണിത എയര്‍ സ്ട്രിപ്പ് ഒരുപാട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലം.


12.30 മണിയോടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. 2.20 വരെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയുളള ചിത്രീകരണം. സുകുമാരന്റെ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ പിന്‍സീറ്റീല്‍നിന്ന് ബാലന്‍ കെ. നായര്‍ എന്ന വില്ലന്‍ കഥാപാത്രം പറന്നുയരാന്‍ തുടങ്ങുന്ന ഹെലികോപ്ടറിന്റെ ലാന്‍ഡിംഗ് പാടില്‍ പിടിച്ചു ജയന്‍ തൂങ്ങിക്കയറുന്ന രംഗങ്ങള്‍ മുഴുവന്‍ മുന്നു തവണ ഒരേ സമയം മൂന്നു ക്യാമറകള്‍ വച്ച് എടുത്ത് ഷോട്ടുകള്‍ പൂര്‍ത്തിയാക്കി. 2.25 ന് സംവിധായകന്‍ ശ്രീ. പി.എന്‍. സുന്ദരം ലഞ്ച് ബ്രേക്ക് പറഞ്ഞു. എന്നാല്‍ ജയന്റെ നിര്‍ബന്ധപൂര്‍വ്വമായ അഭിപ്രായത്തെ മാനിച്ച് ജയന്റെ തൃപ്തിക്കു വേണ്ടി മാത്രമായി നേരത്തേ എടുത്ത ഷോട്ട് ഒരു പ്രാവശ്യംകൂടി എടുക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി.
ആ ഷോട്ടാണ് കാലന്റെ രൂപത്തില്‍ അവതരിച്ചത് എന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയില്ലായിരുന്നു. 2.40 ന് അത് സംഭവിച്ചു. ഞാന്‍ നോക്കി നില്‍ക്കേ ജയനെയും കൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ വളരെ ഉയരത്തില്‍ നിന്നും അതേ വേഗത്തില്‍ നിലം പതിക്കുകയായിരുന്നു. ആദ്യം ജയന്റെ കാല്‍ മുട്ട് വന്ന് തറയില്‍ ഇടിച്ചു. ജയന്‍ കൈ വിടുകയും തൊട്ടുപുറത്തായി ഹെലികോപ്ടര്‍ ഇടിച്ച് വീഴുകയുമായിരുന്നു. സെക്കന്റുകള്‍ക്കുളളില്‍ ഞാന്‍ മാത്രം അടുത്തെത്തി ജയനെ പൊക്കിയെടുക്കാനുളള ശ്രമം നടത്തി. സഹായത്തിന് ഓടിവന്ന അസിസ്റ്റന്റ് ക്യാമറമാന്‍ രജൂ നാഥന്‍. മറ്റുളളവരെല്ലം വളരെ ദൂരത്തായിരുന്നു. ജയന്റെ തന്നെ ഫിയറ്റ് കാറിലേറ്റി നേരേ ചെന്നൈ ജനറല്‍ ഹോസ്പിറ്റലിലേയ്ക്ക. വീണസമയംതന്നെ അബോധവസ്ഥയിലായ ജയന്റെ തലയില്‍ നിന്നും രക്തം എന്റെ ദേഹത്തേയ്ക്ക് വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഒരുപാട് പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് ഒടുവില്‍ 6 മണിക്ക് അന്ത്യം സ്ഥിരീകരിച്ചു.


അവസാന ശ്വാസംവും എന്റെ മാത്രം മുന്നില്‍ . ഒരുപാട് എഴുതണമെന്നാണ്. എന്നാല്‍ കഴിയുന്നില്ല. നടുക്കുന്ന ആ ഓര്‍മ്മകളുമായി 30-ാമത്തെ വര്‍ഷവും അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞാന്‍.


Tuesday, November 16, 2010

Narendraprasad - A Remembrance

മൗനത്തിന്‍റെ മഴയിലേയ്ക്ക് പോയ നരേന്ദ്രപ്രസാദ്  

 


അവസാനം മഴ പെയ്തു. സോമയാജിപ്പാടിന്‍റെ യാഗം ധന്യമായി. എങ്കിലും മകന്‍റെ തോല്‍വിയും പ്രതിഷേധവും മനസുരുക്കിയ അദ്ദേഹം അഗ്നിയില്‍ ലയിച്ചു. 

ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് സോമയാജിപ്പാട്. മലയാളിയുടെയുള്ളില്‍ നീറുന്നൊരോര്‍മ്മയായി ആ കഥാപാത്രം നിന്നെരിയുന്നു. നരേന്ദ്രപ്രസാദ് എന്ന നടനെ മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചത് ആ ചിത്രത്തിലൂടെയാണ്. 

വല്ലാത്ത ഉള്‍ക്കരുത്തുള്ള കഥാപാത്രമായിരുന്നു തലസ്ഥാനത്തിലെ ജി. പരമേശ്വരന്‍ എന്ന ജിപി. കുടില തന്ത്രങ്ങള്‍ മെനയുന്ന രാഷ്ട്രീയ ചാണക്യനായി നരേന്ദ്രപ്രസാദ് തിളങ്ങിയ ആ ചിത്രം നൂറു ദിനവും കടന്നോടി. 

നന്ദകിശോര ഹരേ മാധവാ
നീയാണെന്നഭയം.....

കീര്‍ത്തനത്തിന്‍റെ മാസ്മരിക അന്തരീക്ഷത്തില്‍, ചന്ദനത്തിരിയും കര്‍പ്പൂര പുകയും നിറയുമ്പോള്‍, ഭക്തിയുടെ ലയത്തോടൊപ്പം ചലിക്കുന്ന സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രം നരേന്ദ്ര പ്രസാദിന്‍റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. ഏകലവ്യന്‍ എന്ന ഷാജി കൈലാസ് ചിത്രം സൂപ്പര്‍ ഹിറ്റായതില്‍ പ്രസാദിന്‍റെ പങ്ക് വസ്മരിക്കുക വയ്യ. 

കളിയാട്ടം, സുവര്‍ണ്ണ സിംഹാസനം, സുകൃതം, രണ്ടാം ഭാവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ അനിവാര്യതയായി മാറുകയായിരുന്നു പ്രസാദ്. 

മരണത്തിന്‍റെ മഴയിലേക്ക് പ്രസാദ് പെട്ടെന്നിറങ്ങിപ്പോയപ്പോള്‍ വരാനിരുന്ന എത്ര കഥാപാത്രങ്ങളെയാണ് മലയാളിക്ക് നഷ്ടമായത്. നാടകകൃത്ത്‌‌, നടന്‍, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍, സാമൂഹ്യവിമര്‍ശകന്‍ എന്നിങ്ങനെ നരേന്ദ്രപ്രസാദ്‌ കൈവച്ച്‌ വിസ്‌മയം ഉണര്‍ത്തിയ മേഖലകള്‍ നീണ്ടു പോകുന്നു.

പ്രതിഭാധനനായ ആ കലാപകാരിയുടെ ഓര്‍മ്മകള്‍ക്ക്‌ നവംബര്‍ മൂന്നിന്‌ ഏഴു വര്‍ഷം തികഞ്ഞു. കരള്‍ രോഗത്തെ തുടര്‍ന്ന്‌ അമ്പത്തിയെട്ടാം വയസില്‍ 2003 നവംബര്‍ മൂന്നിനായിരുന്നു നരേന്ദ്രപ്രസാദ്‌ വിടപറഞ്ഞത്‌. 

നാടകവേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്ദ്രപ്രസാദ്‌ ഏറെ ആദരിക്കപ്പെടുന്ന അധ്യാപകനായിരുന്നു. ബിഷ്‌പ്‌ മൂര്‍ കോളജ്‌, പന്തളം എന്‍ എസ്‌ എസ്‌ കോളെജ്‌ എന്നിവടിങ്ങളിലെ അധ്യാപകനായിരുന്നു. എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ സ്ഥാപിക്കുന്നതോടെ അവിടേക്ക്‌ മാറി. ലെറ്റേഴ്‌സിന്‍റെ രൂപീകരണത്തില്‍ നരേന്ദ്ര പ്രസാദിന്‌ നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു. 

നാട്യഗൃഹം എന്ന നാടക സംഘത്തിന്‍റെ രൂപീകരണത്തോടെയാണ്‌ നരേന്ദ്രപ്രസാദിലെ നാടകപ്രതിഭയെ കേരളം അറിയുന്നത്‌. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയും നിരവധി പുരസ്‌കാരങ്ങള്‍ നേടി. തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലിവിഷനുകളിലൂടെ നരേന്ദ്രപ്രസാദ്‌ ശ്രദ്ധിക്കപ്പെട്ടു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ നരേന്ദ്രപ്രസാദായിരുന്നു.

ഷാജികൈലാസിന്‍റെ ‘തലസ്ഥാന’ത്തിലെ സ്വാമി വേഷത്തിലാണ്‌ നരേന്ദ്രപ്രസാദ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. അതിന്‌ മുമ്പ്‌ ഭരതന്‍റെ വൈശാലി, പത്മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍‌’ എന്നീ സിനിമകള്‍ക്ക് അദ്ദേഹം ശബ്ദം നല്‌കിയിരുന്നു. 

കച്ചവട സിനിമയുടേയും സമാന്തര സിനിമയുടേയും അഭിവാജ്യ ഘടകമായി നരേന്ദ്രപ്രസാദ്‌ പിന്നീട്‌ മാറി. പൈതൃകം, അക്ഷരം, അസുരവംശം, പ്രവാചകന്‍, ഉസ്താദ്, വാഴുന്നോര്‍, ആറാം തമ്പുരാന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, നരസിംഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 

‘ജാതി പറഞ്ഞാല്‍ എന്താണ്‌’ എന്ന നരേന്ദ്ര പ്രസാദിന്‍റെ പുസ്‌തകം അക്കാലത്ത്‌ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക്‌ വഴി തുറന്നിരുന്നു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസിലാക്കൂ‍, എന്‍റെ സാഹിത്യ നിരൂപണങ്ങള്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടു.


Tuesday, November 9, 2010

ഒരു സോഫ്റ്റ്‌വെയര്‍ യക്ഷി

ഒരു സോഫ്റ്റ്വെയര്‍ യക്ഷി


"മിസ്റ്റര്‍ ഡീജെ, താന്‍എന്തുവാ  പാറപ്പുറത്ത് ഓന്ത് ഇരിക്കുന്ന പോലെ മോണിട്ടര്‍ നോക്കി ഇരിക്കുന്നത്? 3 ദിവസം ആയല്ലോ ഡീബഗ് ചെയ്യാന്തുടങ്ങിയിട്ട്? ഇത് വരെ തീര്‍ന്നില്ലേ" എന്‍റെ മൊയലാളിയുടെ സ്വരത്തില്‍ അമര്‍ഷവും ദേഷ്യവും തുളുമ്പി നില്ക്കുന്നു.
'
ഞാന്ഇത് തിന്നുവല്ല..'!!!
"
എന്താ?"
'
അല്ല സാറേ ഇതൊക്കെ എന്‍റെ തലയില്കെട്ടി വെക്കുന്നതെന്തിനാ? കോഡ് എഴുതിയ പെണ്ണിനോട് പറഞ്ഞൂടെ ഡീബഗ് ചെയ്യാന്‍?'
"
അവള് ഇപ്പൊ വേറെ പ്രൊജെക്റ്റില് അല്ലെ? ഇത് നീ തന്നെ തീര്‍ക്കണം."
'തീര്‍ത്തിട്ട് 
എന്ത് ഗുണം. "നിങ്ങളില് ആര്‍ക്കാ നല്ലോണം ഷൂ പോളിഷ് ചെയ്യാന്‍ അറിയാവുന്നേ?" എന്നുംപറഞ്ഞു പിന്നേം വരുമല്ലോ...എന്ത് മിണ്ടിയാലും ഇല്ലേലും പണി നമ്മുടെ തലയില് തന്നെ കെട്ടി വെക്കുകയുംചെയ്യും.'
"
വല്ലതും പറഞ്ഞോ?"
'
അല്ല മെമ്മറി ലീക്ക് ചെയ്യുന്നതാണ് പ്രശ്നം എന്ന് പറയുവായിരുന്നു. ലീക്ക് ഫിക്സ് ചെയ്യാന്നോക്കുമ്പോള്, കോഡ് കംപയില് ചെയ്യുന്നില്ല. കംപയില് ചെയ്യാന് നോക്കുമ്പോള് ലീക്ക് പിന്നേം വരുന്നു. രണ്ടും കൂടി ഫിക്സ് ചെയ്യാന് ആധുനിക സോഫ്റ്റ്വെയര് എന്ജിനിയരിങ്ങിനു കഴിവുണ്ടോ എന്നറിയില്ല സാര്. രണ്ടില് ഒരാളെ നമുക്ക് ചിലപ്പോള് എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു എന്ന് വരാം. അല്ലെങ്കില് എന്തെങ്കിലുംമിറക്കിള് സംഭവിക്കണം.'
"
ഇയാള് എന്തൊക്കെയാ പിച്ചും പേയും പറയുന്നേ? താന് സണ്ണിയെ കാണിച്ചോ കോഡ്?"
'
ഇല്ല. എനിക്ക് അങ്ങനെ ഉള്ള പരിഷ്കാരികളെ വല്ല്യ വിശ്വാസം ഇല്ല. ഞാന് തിരുമേനിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഏതു നിമിഷവും ഇങ്ങു എത്തും.'
"
തിരുമേനിയോ? ആരാ അത്?"
'
വേറെ ആരാ? സാക്ഷാല് ബ്രഹ്മദത്തന് നമ്പൂതിരി.'

പറഞ്ഞു തീര്ന്നില്ല...ഒരു വെളുത്ത അമ്പാസ്സിടര് കാറില് തിരുമേനി എത്തി.

'
നമസ്കാരം തിരുമേനി..'
"
നമസ്കാരം...നമുക്ക് വടക്ക് ഭാഗത്ത് ഉള്ള ഏതേലും കോണ്ഫറന്സ് റൂമില് ഇരുന്നു സംസാരിക്കാം. കുടുംബക്ഷേത്രത്തിലെ റിലീസ് ഒക്കെ എത്രത്തോളം ആയി?"
'
ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല...വെളുത്ത വാവിന്റെ അന്ന് ഒരു ബഗ് ഫിക്സ് റിലീസും ഉണ്ടായിരുന്നു'
"
കൊടുത്തു വിട്ട ചാര്ട്ട് പ്രകാരം ഉള്ള ടെസ്റ്റിംഗ് ഒക്കെ?"
'
അതും നടക്കുന്നുണ്ട്'
"
ഭാഗ്യായി...നിങ്ങളുടെ കോഡിന്റെ കാര്യം ഞാന് പ്രശ്നം വെച്ച് വിശദമായി ഒന്ന് നോക്കുക ഉണ്ടായി. ജാവഅല്ലെ നക്ഷത്രം?..കോടിന് ഇപ്പോള് ദശാസന്ധിയാ...അപ്പോള് റിലീസ് ഷെഡ്യൂളില് ലേശം ഡിലേ ഒക്കെസ്വാഭാവികം. പക്ഷെ അഷ്ട്ട മംഗല്യത്തിനു പ്രോജെക്റ്റിന്റെ കാര്യം നോക്കിയപ്പോ, ഇത്തിരി ഒന്ന്അന്ധാളിച്ചു. ഇവിടെ ഒരു സെഗ്മെന്റെഷന് ഫോള്ട്ട് വരെ ഉണ്ടാവാം എന്നോരവസ്ഥയാ. അത്ഭുതംഅവിടെ അല്ല...അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലാ പരിഭ്രമിക്കണ്ട...ചിലപ്പോ ദൈവാധീനം കൊണ്ട്എല്ലാം ഒഴിഞ്ഞു പോയെന്നും വരാം. ആട്ടെ ആരാ കോഡ് എഴുതിയത്?"
'
ഒരു പുതിയ എമ്പ്ലോയീ ആണ് . പേര് ഗംഗ. മുകളിലത്തെ നിലയിലെ തെക്ക് ഭാഗത്ത് ഉള്ള ക്യൂബിലാണ്ഇരിക്കുന്നത്..'
"
അപ്പൊ ഞാന് നിരീച്ച പോലെ തന്നെ ആണ് കാര്യങ്ങള്"

അപ്പോഴേക്കും സണ്ണി കോണ്ഫറന്സ് റൂമിലേക്ക് കടന്നു വന്നു...
സണ്ണിയെ കണ്ടതും തിരുമേനിയുടെ മുഖത്ത് ആകെ ഒരു കണ്ഫ്യൂഷന്.
"
എവിടെയോ കണ്ടു മറന്ന പോലെ തോന്നണുണ്ടല്ലോ. കഷ്ട്ടായി...എവിടെ വെച്ചാണെന്ന് മറന്നിരിക്കണൂ. എത്രായിട്ടും അങ്ങട് കിട്ടണില്ല്യ..."
'
തിരുമേനി മറന്നു..നമ്മള് തമ്മില് അമേരിക്കയില്...'
"
ഹയ്! സണ്ണി...ഹമ്പട കേമാ സണ്ണിക്കുട്ടാ. നീ എന്നെ പറ്റിച്ചൂട്ടോ...ഹയ് എന്താ കഥ. നിന്നെ നോംമറക്ക്യെ? ഇവിടെ വെച്ച് കാണുമെന്ന് സ്വപ്നേനെ നിരീചില്ല്യ. ആശ്ചര്യം എന്ന് പറഞ്ഞാ മതി...പഹയന്തടിച്ചൂട്ടോ."

തിരുമേനി എന്റെ നേരെ വന്നിട്ട് ഒരൊറ്റ ചോദ്യമാണ് - "ഇവന് ഇവിടെ ഉള്ളപ്പോ ജാവ കോഡിന്റെ കാര്യംപറഞ്ഞു എന്നെ വിളിക്കണമായിരുന്നോ?
ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നണു...ലോക പ്രസിദ്ധനാ..തനി രാവണന്. 10 തലയാ ഇവന്. പ്രശസ്തനായ സോഫ്റ്റ്വെയര് ആര്ക്കിടെക്റ്റ് ബ്രാഡ് ലി ഇവന്റെ പ്രൊഫസര് ആയിരുന്നു. അദ്ദേഹം പണ്ട്പാരല്ലെല് കമ്പ്യൂട്ടിങ്ങില് ഒരു പേപ്പര് അവതരിപ്പിക്കാനായി എന്നെ അമേരിക്കയിലേക്ക്ക്ഷണിക്കുകയുണ്ടായി. അന്ന് ബ്രാട്ളിയുടെ ജൂനിയറായിരുന്നു ഇവന്. അറിയുമോ, ആധുനികസോഫ്റ്റ്വെയര് എന്ജിനിയരിങ്ങില് ലോക പ്രസിദ്ധമായ 2 പ്രബന്ധങ്ങള് ഇവന്റെയാ. നില്ക്കുന്നരാവണന്റെ...ഏഭ്യന്."

സണ്ണി: തിരുമേനി, എനിക്ക് അങ്ങയോടു കുറച്ചു സംസാരിക്കാന് ഉണ്ട്...
"
അതിനെന്താ, നീ പറയൂ സണ്ണി."
സണ്ണി കോഡിന്റെ അവസ്ഥ വിശദമായി തിരുമേനിക്ക് വിവരിച്ചു കൊടുത്തു...
കേട്ട് കഴിഞ്ഞതും, തിരുമേനി ആകെ disturbed ആയി കാണപ്പെട്ടു..
"
മെമ്മറി ലീക്കിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്...പക്ഷെ ഇത്ര ഭയാനകമായ ഒരു വെര്ഷന്ഇതാദ്യാ. ഇത്രേം മെമ്മറി ലീക്ക് ചെയ്യുന്ന കാര്യം CPU ഇന് അറിയുമോ?"
'
ഇല്ല..CPU ഇന് ഒന്നും അറിയില്ല..ഇനി ഏതാനം മണിക്കൂറുകള് മാത്രമേ ബാക്കി ഉള്ളു...അത് കഴിഞ്ഞുഔട്ട് ഓഫ് മെമ്മറി എറര് കാണിച്ചു കോഡ് ക്രാഷ് ചെയ്യും...CPU പൊട്ടി തെറിക്കും.'
"
എങ്കില് തനിക്ക് കോഡ് റണ് ചെയ്യുന്നത് നിര്ത്തിക്കൂടെ? CPU എങ്കിലും രക്ഷപെടട്ടെ."
'
ഇല്ല തിരുമേനി. എനിക്കിനിയും മണിക്കൂറുകള് ബാക്കി ഉണ്ട്.'
"
അനുഭവ ജ്ഞാനം കൊണ്ടും, പിന്നെ തന്നോടുള്ള വാത്സല്യം കൊണ്ടും പറയാണ്...ഇതിനു പരിഹാരമില്ല്യ. ഇറ്റ് ഈസ് ഇന്ക്യൂറബിള് ."

'
സോഫ്റ്റ്വെയര് എന്ജിനിയരിങ്ങിനെ തിരുമേനിയോളം അടുത്തറിഞ്ഞവരിലാണ് ഞാന് എന്റെഗുരുക്കന്മാരെ കാണുന്നത്. പക്ഷെ എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ...ഞാന് പഠിച്ചതിനെഒക്കെ നിഷേധിച്ചേ പറ്റൂ. ഒരു സോഫ്റ്റ്വെയര് എന്ജിനിയറും സഞ്ചരിച്ചിട്ടില്ലാത്ത വഴികളില് കൂടി ഒക്കെഞാന് സഞ്ചരിചെന്നിരിക്കും...ഒരു ഭ്രാന്തനെ പോലെ. അയാം ഗോയിംഗ് ടു ബ്രേക്ക് ഓള് കണ്വന്ഷണല്കോണ്സെപ്ത്സ് ഓഫ് സോഫ്റ്റ്വെയര് എന്ജിനിയരിംഗ്.'

"
കൊള്ളാം മോനെ, നിന്നെ ഞാന് നിരുല്സാഹപ്പെടുത്തുന്നില്ല"
'
വളരെ അപകടം പിടിച്ച ഒരു ഘട്ടത്തില് നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. ഇന്ന് COB ക്ക് മുന്നേ ഗംഗമനസ്സിലാക്കണം അവള്ടെ കോഡ് ക്രാഷ് ചെയ്യുമെന്ന്. എനിക്കറിയാം..അതറിയുന്ന നിമിഷം ഗംഗഅതിജീവിക്കില്ല. മരണം സംഭവിക്കാം. പക്ഷെ നിമിഷം ഗംഗ അതി ജീവിച്ചാല്, പ്രതീക്ഷയുടെ ഒരുനേര്ത്ത വഴി എനിക്ക് തുറന്നു കിട്ടും... വഴിയിലൂടെ എനിക്ക് പോകാം...തിരുമേനി അനുഗ്രഹിക്കണം.'
തിരുമേനി മൌനമായ ഒരു പ്രാര്ഥനയില് മുഴുകി.

സണ്ണിയും, തിരുമേനിയും, ഞാനും, മൊയലാളിയും എല്ലാം ഒരുമിച്ചു ഗംഗയുടെ ക്യൂബില് എത്തി. ഗംഗ ബാഗ്ഒക്കെ ആയി എങ്ങോട്ടോ പോവാന് ഉള്ള തത്രപ്പാടിലായിരുന്നു.
സണ്ണി ധൈര്യം സംഭരിച്ചു ചോദിച്ചു...'ഗംഗ ഇപ്പൊ എവിടെ പോവുന്നു?'
"
അത് കൊള്ളാം. ഞാന് നേരത്തെ പറഞ്ഞതാണല്ലോ ഇന്ന് ഉച്ചക്ക് ഞാന് ഓട്ടോ ആയിരിക്കുമെന്ന്."
'
ഓട്ടോ ഓടിക്കാന് പോവുവാണോ?'
"അതല്ല ..Out Of The Office (OOTO) ആയിരിക്കുമെന്ന്."
'
ഗംഗ ഇപ്പൊ പോവണ്ട...'

"
ങേ ഞാന് പോവണ്ടേ? ഞാന് നേരത്തെ പെര്മ്മിഷന് മേടിച്ചതാണല്ലോ..പിന്നെന്തേ ഇപ്പൊ ഒരു മനംമാറ്റം?"
'
ഗംഗ പോവണ്ട...'
"
അതെന്താ ഞാന് പോയാല്?"
'
പോവണ്ട എന്നല്ലേ പറഞ്ഞത്'
അപ്പോഴേക്കും ഗംഗയുടെ മുഖ ഭാവം ആകെ മാറി. ദേഹത്ത് ബാധ കയറിയ പോലെ..
"
വിടമാട്ടെ...വിടമാട്ടെ..അപ്പൊ നീ എന്നെ എങ്കയും പോക വിടമാട്ടെ? അയോഗ്യ നായെ...ഉനക്ക് എവളോധൈര്യമിരുന്നാല്, ഇപ്പോവും ഏന് കണ് മുന്നാടിയാ വന്ത് നില്പ്പേ?..ഇന്നേക്ക് ഹാല്ലോവീന്...ഉന്നെകൊന്നു, ഉന് രക്തത്തെ കുടിച്ചു ഓംകാര നടനമാടുവെന്..."
'
ഗംഗേ ഗേ ഗേ' (സുരേഷ് ഗോഫി സ്റ്റൈലില് സണ്ണി സ്ലോ മോഷനില് അലറി)
'
പോടാ നായെ' എന്നും പറഞ്ഞു ഗംഗ സണ്ണിയുടെ അടുത്തേക്ക് കുതിച്ചു...ഭയം പുറത്തു കാണിക്കാതെ, എന്തും നേരിടാന് ഉള്ള ധൈര്യവുമായി സണ്ണി അവിടെ തന്നെ നിന്നു...തൊട്ടു പുറകില് ഞാനും, തിരുമേനിയും, മറ്റുള്ളവരും...

എല്ലാവരെയും മുള് മുനയില് നിര്ത്തിയ നിമിഷങ്ങള്...സണ്ണിയെ ഗംഗ കൊല്ലുമോ? ഗംഗയെ സണ്ണികൊല്ലുമോ?
പെട്ടെന്നാണ് തിരിച്ചറിവ് എനിക്കുണ്ടായത്...ഗംഗ സണ്ണിയെ ലക്ഷ്യമാക്കിയല്ല വരുന്നത്...ഞാനോതിരുമേനിയോ ആരോ ആണ് ലക്ഷ്യം...ഹെന്റമ്മോ എനിക്കെങ്ങാനും ഇനി കാരണവരുടെ കട്ട്ഉണ്ടോ?
അപ്പോഴേക്കും ഗംഗയുടെ പിടി എന്റെ കഴുത്തില് വീണിരുന്നു...കഥയില് ഇങ്ങനെ അല്ല കുട്ടി, കൈ വിട്കൈ വിട് എന്നൊക്കെ ഞാന് ആവതും പറഞ്ഞു നോക്കി...ഹെവിടെ കേള്ക്കാന്...അവസാനം ജീവന്പോകും എന്നായപ്പോള് ഞാന് ഗംഗയുടെ കഴുത്തിനു പിടിച്ചു...ഒന്ന് ഒന്നര പിടിത്തം ആയിരുന്നു...വേദനസഹിക്കാന് വയ്യാതായപ്പോള് ഗംഗ ഒറ്റ തൊഴി...ഞാന് മൂക്കും കുത്തി നിലത്ത്.

എഴുന്നേറ്റു നോക്കിയപ്പോ ഗംഗ ഇല്ല...പകരം ഒരു ഗംഗന്...എന്റെ റൂം മേറ്റ്..
'
എന്താടാ പട്ടി? മനുഷ്യനെ ഉറങ്ങാന് സമ്മതിക്കൂല്ലേ? ശവം. നീ ഇപ്പൊ എന്നെ ഞെക്കി കൊന്നേനെ..'
"
സോറി അളിയാ..ഐയാം ദി സോറി.."
'
ഇറങ്ങി പോടാ ഇവിടുന്നു...'

ഞാന് പതുക്കെ എഴുന്നേറ്റു വാരാന്തയില് പോയി ഇരുന്നു. എന്റെ മനസ്സ് അപ്പോഴും disturbed ആയിരുന്നു...തലനാഴിയിരക്കല്ലേ രക്ഷപ്പെട്ടത്...ഓഫീസില് 3 ദിവസം ആയി ഒരു പണ്ടാരം ഡീബഗ് ചെയ്തുഎങ്ങും എത്താത്തതിന്റെ പ്രഷര് ആവണം ഇപ്പൊ തെക്കിനിയിലെ തമിഴത്തിയുടെ രൂപത്തില്പ്രത്യക്ഷപ്പെടത്..പണ്ട് പഠിക്കുന്ന കാലത്ത് പ്രൊഫ്. മരണന് ഇതുപോലെ സ്വപ്നത്തില്പ്രത്യക്ഷപ്പെടാരുണ്ടായിരുന്നു ..അല്ലേലും അറിയാന് മേലാത്ത പണിക്കു പോയാല്ഇങ്ങനെയാ...ഓഫീസിലും കാണില്ല മനസ്സമാധാനം...വീട്ടിലും കാണില്ല. പക്ഷെ അറിയാവുന്ന പണിവെല്ലോം ഒണ്ടോ..അതും ഇല്ല...പഠിച്ചത് എലെക്ട്രോനിക്സാ...പക്ഷെ കപ്പാസിറ്റര് ഏതാ കപ്പലണ്ടി ഏതാഎന്ന് പോലും തിരിച്ചറിയാന് ഉള്ള കഴിവില്ല..നാട്ടില് പോയി വാഴക്കൃഷി ചെയ്യാം എന്നോര്ത്താല്അതിനുള്ള ആരോഗ്യവും ഇല്ല..ഇനി ഇപ്പൊ ഒരു MBA പഠിച്ചു മാനേജര് ആവാം എന്ന് വെച്ചാല്, ഓഫീസില് ഉള്ള സകലമാന ആള്ക്കാരുടെയും തെറി കേള്ക്കേണ്ടി വരും...ഇപ്പോഴാവുമ്പോള് ഒരുമാനേജരുടെ തെറി മാത്രം കേട്ടാല് മതിയല്ലോ...അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ അങ്ങ് തട്ടീം മുട്ടീം പോട്ടെഅല്ലെ...തെക്കിനിയിലെ നാഗവള്ളിയേം, വേണു നാഗവള്ളിയേം ഒക്കെ വരുന്നിടത്ത് വെച്ച് കാണാം...!!!