new

Tuesday, November 1, 2011

കൈരളിയുടെ അവതാരപുരുഷന്‍..!!!!



നവംബര്‍ ഒന്ന്...
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ ജന്മദിവസം..
ഇന്നത്തെ കാലത്തെ ഒരു ട്രെന്‍ഡ് വെച്ച്, കേരളത്തിലെ യുവാക്കള്‍ മുണ്ട് ഉടുക്കാനും, യുവതികള്‍ സെറ്റ് സാരി ഉടുക്കാനും തിരഞ്ഞെടുക്കുന്ന ദിവസം.പക്ഷേ എന്നെ സംബന്ധിച്ച് കേരളപ്പിറവി ദിവസം എന്നതിനേക്കാള്‍ നവംബര്‍ ഒന്നിന്‌ ഒരു പ്രത്യേകത കൂടി ഉണ്ട്.അതിന്‌ കാരണം ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ നവംബര്‍ ഒന്ന് ആയിരുന്നു.
ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ച ദിവസമായിരുന്നു ആ നവംബര്‍ ഒന്ന്.
എന്നെ വെല്ലുവിളിച്ച ഒരു സമൂഹത്തിനു മുമ്പില്‍ ഞാന്‍ ആണാണെന്ന് തെളിയിച്ച ദിവസം...
എനിക്ക് എതിരെ തല ഉയര്‍ത്തി നിന്നവരെ ഞാന്‍ വിരട്ടി ഓടിച്ച ദിവസം..
അതേ, അത് എന്‍റെ ദിവസമായിരുന്നു!!

പ്രീഡിഗ്രികാലത്ത് കോളേജില്‍ എന്ത് പരിപാടിക്കും ഞാന്‍ മുമ്പില്‍ കാണും.അത്കൊണ്ട് തന്നെയാണ്‌ കേരളപ്പിറവിയുടെ ആഘോഷത്തിന്‌ ഒരു പുതുമയുള്ള പരിപാടി അവതരിപ്പിക്കാനുള്ള ചുമതല എനിക്ക് വന്നത്.അതോട് കൂടി എന്‍റെ മുമ്പില്‍ ഒരു ചോദ്യചിഹ്നം ഉയര്‍ന്നു...
എന്ത് പരിപാടി അവതരിപ്പിക്കും??
എന്ത് തന്നെയായാലും അതിന്‌ ഒരു പുതുമ വേണം!!
എന്നെ കൊണ്ട് പുതുമയുള്ളത് ഒന്നും പറ്റില്ലന്നും, ഞാനൊരു കഴിവില്ലാത്തവനാണെന്നും ഉള്ള വിമര്‍ശകരുടെ പ്രഖ്യാപനങ്ങളെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍, അച്ഛന്‍ ഉപദേശിച്ചു:
"വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കുക, വെല്ലുവിളികളെ നേരിടുക.അങ്ങനെ നീ ഒരു ആണാണെന്ന് തെളിയിക്കുക."
അച്ഛന്‍റെ ഉപദേശത്തെ ശിരസ്സാവഹിക്കാന്‍ തീരുമാനിച്ച എനിക്ക് ദൈവം ഒരു വഴി കാണിച്ച് തന്നു.കോളേജിലെ ഒരു പൈതലിനും തോന്നാത്ത ഒരു അപൂര്‍വ്വ പരിപാടി നടത്താനുള്ള മഹത്തായ വഴി.
അങ്ങനെ ഞാന്‍ സ്ക്രിപ്പ്‌റ്റ് തയ്യാറാക്കി, എന്നിട്ട് അത് വായിക്കാന്‍ മനേഷിന്‍റെ കൈയ്യില്‍ കൊടുത്തു.അന്ന് തന്നെ അത് വായിച്ചിട്ട് അവന്‍ പറഞ്ഞു,
"മതി മനു, ഇത് മതി.ഇത് ഹിറ്റ് ആകും, ഒരു വമ്പന്‍ ഹിറ്റ്."
ദൈവമേ, ഈ ഐഡിയക്ക് നന്ദി!!

അങ്ങനെ ഞാനും മനേഷും കൂടി അടുത്ത സുഹൃത്തുക്കളുടെ ഇടയില്‍ ആ ഐഡിയ അവതരിപ്പിച്ചു, അത് ഇപ്രകാരം ആയിരുന്നു..
ഒരു തെരുവ് നാടകം..
കോളേജ് ക്യാമ്പസിലെ സ്റ്റേജില്‍ അല്ല, സ്റ്റേജിന്‌ മുമ്പില്‍ നിന്ന് വേണം അവതരിപ്പിക്കാന്‍.കേരളത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങളും നിമിഷനേരം കൊണ്ട് കാണിക്കുന്നു.അങ്ങനെ ക്രിമിനലുകളെ കൊണ്ട് സഹികെട്ട് ജനതയെ നോക്കി, സ്റ്റേജിലേക്ക് കൈ ചൂണ്ടി ഒരു ഭ്രാന്തന്‍ പറയുന്നു,
'ഈ കേരള കരയെ രക്ഷിക്കാന്‍ ഇതാ ഒരു അവതാരപുരുക്ഷന്‍'
പണ്ട് പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടായെന്നതാണല്ലോ ഐതിഹം.അത് കൊണ്ട് ഭ്രാന്തന്‍റെ ഈ വാചകം കഴിയുമ്പോള്‍ പരശുരാമന്‍ മഴുവുമായി സ്റ്റേജില്‍ പ്രത്യക്ഷപ്പെടണം.എന്നിട്ട് ക്രിമിനലുകളെ നോക്കി പറയും,
'നിങ്ങള്‍ ശാന്തരാകുവിന്‍, ഇല്ലെങ്കില്‍ ഞാന്‍ ഈ മഴു തിരിച്ച് എറിയും'
അത് സിംപോളിക്ക്!!!
അതായത് മഴു തിരിച്ചെറിഞ്ഞാല്‍ കേരളം പിന്നെയും കടലാകും എന്നത് വ്യംഗ്യാര്‍ത്ഥം.
പരശുരാമന്‍റെ ഈ ഭീഷണിക്ക് മുമ്പില്‍ ക്രിമിനല്‍സ്സ് ശാന്തന്‍സ്സ് ആകുന്നു, അവിടെ നാടകം തീരുന്നു.
കേരളപ്പിറവിക്ക് കോളേജിനെ മൊത്തം പിടിച്ച് കുലുക്കാന്‍ പറ്റുന്ന ഒരു സൂപ്പര്‍ സ്ക്രിപ്പ്‌റ്റ്.
ഹോ, വാട്ട് ആന്‍ ഐഡിയ!!!

പരശുരാമനായി ഞാന്‍ അഭിനയിക്കുമെന്നും, കലിയുഗം ആയതിനാല്‍ പരശുരാമന്‌ താടിയും കുടുമയും വേണ്ടന്നും പകരം ഒരു മുണ്ടും ഉടുത്ത്, കൈയ്യില്‍ ഒരു മഴുവും പിടിച്ച്, എക്സ്ട്രാ ആയി ഒരു പൂണൂലും ഇട്ടാല്‍ മതിയെന്നും ഞാന്‍ ആദ്യമേ പ്രഖ്യാപിച്ചു.
കേരളത്തിലെ സാമൂഹിക പ്രശ്നങ്ങള്‍ കാലോചിതം ആകണമെന്നും, നാടകത്തിന്‍റെ സ്റ്റോറിയെ കുറിച്ചുള്ള സസ്പെന്‍സ്സ് പുറത്ത് വിടരുതെന്നും എല്ലാരെയും ഓര്‍മ്മിപ്പിച്ചു,
അതിനു ശേഷമായിരുന്നു നാടകം ഞാന്‍ സംവിധാനം ചെയ്ത് തുടങ്ങിയത്.
അങ്ങനെ ദിവസങ്ങള്‍ ഓടി മറഞ്ഞു.

നാടകത്തിന്‌ ഒരാഴച മുമ്പുള്ള ഒരു ദിവസം.
ഇനി ക്ലൈമാക്സ്സ് ആണ്‌ സംവിധാനം ചെയ്യേണ്ടത്, അപ്പോഴാണ്‌ ഒരു പ്രശ്നം..
പരശുരാമന്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ ഹൈലൈറ്റ്, പക്ഷേ എങ്ങനെ പ്രത്യക്ഷപ്പെടും???
നാടകം വിജയിക്കുന്നതും പൊളിയുന്നതും ആ ഒരു സീനിനെ ആശ്രയിച്ചിരിക്കും.അതുകൊണ്ട് തന്നെ പരശുരാമന്‍റെ പ്രത്യക്ഷപ്പെടല്‍ ഒരു കൂലംകക്ഷമായ ചര്‍ച്ചയ്ക്ക് വഴി ഒരുക്കി.പല പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു...
'പരശുരാമന്‍ ഓടി വന്നാലോ?'
--അത് വേണ്ടാ.
'പരശുരാമന്‍ ചാടി വന്നാലോ?'
--ചേ, മോശം.
'പരശുരാമന്‍ ബൈക്കില്‍ വന്നാലോ?'
--പിന്നെ, അവതരപുരുഷന്‍ ബൈക്കിലല്ലിയോ വരുന്നത്?
ചര്‍ച്ച ഇങ്ങനെ നീണ്ടു...
അവസാനം ഞാന്‍ തന്നെ ഒടുവില്‍ അതിന്‌ ഒരു പോവഴി കണ്ടെത്തി.
എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു കിടിലന്‍ പോംവഴി!!!

ഞങ്ങളുടെ ക്ലാസ്സില്‍ ഒരു സുന്ദരി ഉണ്ടായിരുന്നു, മായാദേവി!!!
കാരിരുമ്പിന്‍റെ കരുത്തും കസ്തൂരി മഞ്ഞളിന്‍റെ കാന്തിയും ഉള്ള ഒരുപാട് ചേട്ടന്‍മാരുടെ ആരാധനാപാത്രമായ അവള്‍ എന്നോട് ചോദിച്ചു:
"മനു, എന്താ നിങ്ങളുടെ നാടകം"
അവളോട് നാടകത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്താല്‍ കോളേജ് മൊത്തം പാട്ടാകും എന്ന് അറിയാമെങ്കിലും, ആ ചോദ്യത്തെ അവഗണിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അത്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു:
"കേരളത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ ഒരു മറയില്ലാത്ത സമീപനം"
അത്രമാത്രം!!!
കൂടുതല്‍ ഒന്നും പറഞ്ഞില്ല.കാരണം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്ന ക്ലൈമാക്സ്സ് പറഞ്ഞാല്‍ അത് കോളേജ് മൊത്തം പാട്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു.
ക്ലൈമാക്സ്സിലെ സസ്പെന്‍സ്സ് പൊളിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

നാടകത്തിന്‍റെ തലേ ദിവസം രാത്രി...
വീട്ടില്‍ എല്ലാവരെയും നാടകം കാണാന്‍ കോളേജിലേക്ക് ക്ഷണിച്ചു.ആര്‍ക്കും സമയമില്ലത്രേ.അമ്മയ്ക്കും അനിയത്തിക്കും സ്ക്കൂളില്‍ പോകണം പോലും.ഞാന്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ നാടകത്തിന്‍റെ ഹൈലൈറ്റ് എന്ന് പറഞ്ഞിട്ട് പോലും അമ്മയും അനിയത്തിയും വരാന്‍ തയ്യാറില്ല.
കഷ്ടം!!!
ഒടുവില്‍ എന്‍റെ വിഷമം കണ്ട് അച്ഛന്‍ വരാമെന്ന് സമ്മതിച്ചു.
എനിക്ക് സന്തോഷമായി!!!
അങ്ങനെ വീട്ടില്‍ എല്ലാവരുടെയും അനുഗ്രഹം വാങ്ങി, നാടകത്തിനുള്ള ഒരുക്കങ്ങള്‍ക്കായി, ആ രാത്രി തന്നെ ഞാനും കൂട്ടുകാരും കോളേജിലേക്ക് യാത്രയായി.

സ്റ്റേജിന്‌ മുമ്പിലാണ്‌ നാടകം അവതരിപ്പിക്കുന്നത്, അവതാരപുരുഷന്‍ പ്രത്യക്ഷപ്പെടേണ്ടത് സ്റ്റേജിലും.ഇവിടെയാണ്‌ എന്‍റെ ബുദ്ധി വര്‍ക്ക് ചെയ്തത്....
സ്റ്റേജിന്‌ മുകളിലെ തട്ടില്‍ ഓരാള്‍ക്ക് സുഖമായി ഒളിച്ചിരിക്കാം, മാതമല്ല ആവശ്യം ഉള്ളപ്പോള്‍ ഒരു കപ്പിയും കയറും ഉപയോഗിച്ച് സുഖമായി സ്റ്റേജിന്‌ മുമ്പിലേക്ക് ചാടുകയും ചെയ്യാം.
പരീക്ഷണാര്‍ത്ഥം ഞാന്‍ കപ്പിയില്‍ കയര്‍ കുരുക്കി ചാടി നോക്കി.ആദ്യ മൂന്ന് പ്രാവശ്യം കയര്‍ പൊട്ടി സ്റ്റേജില്‍ വീണെങ്കിലും പിന്നെ പിന്നെ ഞാന്‍ എക്സ്പെര്‍ട്ട് ആയി.
പരീക്ഷണം വന്‍ വിജയം!!!
അവതാരപുരുഷന്‍ വരുന്നു എന്ന് പറയുന്ന നിമിഷം ഞാന്‍ സ്റ്റേജിന്‍റെ നടുക്ക് പ്രത്യക്ഷപ്പെടുന്ന അനുഭൂതി.
മൊത്തത്തില്‍ ഒരു തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ട്!!!

അങ്ങനെ നാടകദിവസം ആയി..
അതിരാവിലെ കുളിയും തേവാരവും കഴിഞ്ഞ്, പരശുരാമന്‍റെ വേഷവും കെട്ടി ഒരു മഴുവുമായി ഞാന്‍ സ്റ്റേജിന്‍റെ മുകളിലത്തെ തട്ടില്‍ ഒളിച്ചിരുന്നു.
കോളേജ് തുറന്നു...
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വന്ന് തുടങ്ങി,
വന്നവര്‍ വന്നവര്‍ നാടകം കാണാന്‍ മൈതാനത്തുള്ള ആ സ്റ്റേജിനു മുമ്പില്‍ തടിച്ച് കൂടീ.
അങ്ങനെ നാടകം തുടങ്ങേണ്ട സമയമായി...
മനേഷ് മൈക്കെടുത്ത് അനൌണ്‍സ്മെന്‍റ്‌ തുടങ്ങി:
"ഈ കേരളപ്പിറവി ദിനത്തില്‍ ഞങ്ങള്‍ അഭിമാനപുരസ്ക്കരം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന നാടകത്തിന്‍റെ പേരാണ്...."
നാടകത്തിന്‍റെ പേര്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്ത് നില്‍ക്കുന്ന ആ സമൂഹത്തിനു മുമ്പില്‍ അവന്‍ പേരു അനൌണ്‍സ്സ് ചെയ്തു:
"..കൈരളിയുടെ അവതാരപുരുഷന്‍!!"
ഠിം!!!
നാടകം തുടങ്ങി.

കൊല, സ്ത്രീ പീഡനം, പുരുഷപീഡനം, കൊള്ള...
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മനോഹരദൃശ്യങ്ങള്‍ അവിടെ അരങ്ങേറി.
ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുമ്പിലെത്തി ഭ്രാന്തന്‍റെ വേഷത്തിലുള്ള മനേഷ് പറഞ്ഞു:
"ഈ കേരള കരയെ രക്ഷിക്കാന്‍ ഇതാ ഒരു അവതാരപുരുക്ഷന്‍"
ഇത്രയും പറഞ്ഞിട്ട് അവന്‍ സ്റ്റേജിനു നേരെ കൈ ചൂണ്ടി...
ഇതാണ്‌ പരശുരാമന്‍ പ്രത്യക്ഷപ്പെടേണ്ട സമയം.
സകലദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കയര്‍ പൊട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ മഴുവുമായി സ്റ്റേജിലേക്ക് എടുത്ത് ചാടി.
ഭാഗ്യം!!!
കയര്‍ പൊട്ടിയില്ല!!!
ഞാന്‍ സെയ്ഫ് ആയി ലാന്‍ഡ് ചെയ്തു.

മഴു എറിയാനുള്ള ഡയലോഗ് പറയാന്‍ നിവര്‍ന്ന് നിന്നപ്പോഴാണ്‌ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്.ഞാന്‍ മാത്രമേ സെയ്ഫ് ആയി ലാന്‍ഡ് ചെയ്തുള്ളു, ഞാന്‍ ഉടുത്തിരുന്ന മുണ്ടും, പരശുരാമന്‍റെ ഒറിജിനാലിറ്റിക്ക് വേണ്ടി ധരിച്ചിരുന്ന കോണകവും സ്റ്റേജിനു മുകളിലുള്ള തട്ടിലെ ആണിയില്‍ തൂങ്ങി കിടക്കുന്നു.
അയ്യോ!!!!
പരശുരാമന്‍റെ സ്ഥാനത്ത് ബൈബിളിലെ ആദം!!!
ആദത്തിന്‍റെ കൈയ്യില്‍ എന്തിനാവോ മഴു???
എല്ലാവര്‍ക്കും അമ്പരപ്പ്!!!
ഞാന്‍ അവതരിപ്പിച്ച രൂപം എന്തെന്ന് ആദ്യം മായാദേവിക്ക് മനസ്സിലായില്ല, പിന്നീട് അത് 'എന്ത്' എന്ന് മനസ്സിലായപ്പോള്‍ സന്തോഷം കൊണ്ടാവാം ഒന്ന് ഉറക്കെ അലറി വിളിച്ചു, എന്നിട്ട് അടുത്ത നിമിഷം ബോധം കെട്ട് വീണു!!!
പുവര്‍ ഗേള്‍!!!
മറയില്ലാത്ത സമീപനം ആണെന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല!!!
ഫുള്‍സൈസ്സ് ബോഡിയില്‍, മഴുവും പിടിച്ച് നില്‍ക്കേണ്ടി വന്ന ഷോക്കില്‍ ഓടാന്‍ പോലും കഴിയാതിരുന്ന ഞാന്‍ പ്രേക്ഷകര്‍ക്കിടയില്‍ അച്ഛനെ കണ്ട് അലറി വിളിച്ചു:
"അച്ഛാ"
ആറ്‌ മാസം പ്രായത്തില്‍, തന്‍റെ ഒക്കത്ത് കിടന്ന രൂപത്തില്‍, ആറടിയുള്ള മകന്‍റെ നില്‍പ്പ് കണ്ട് അമ്പരന്ന് നിന്ന പിതാശ്രീ, എന്‍റെ അലര്‍ച്ച കേട്ട് ഓടി വന്നു.
ആരുടെയോ മുണ്ട് വലിച്ചൂരി എനിക്ക് ഉടുക്കാന്‍ തന്നിട്ട് പുള്ളിക്കാരന്‍ ചോദിച്ചു:
"ഇതാണോടാ നിന്‍റെ ഹൈലൈറ്റ്?"
അച്ഛാ, ഞാന്‍ ഒരു ആണാണെന്ന് തെളിയിച്ചു!!!

അപമാനഭാരത്തില്‍ തലയും കുമ്പിട്ട് കാറില്‍ കയറിയ എന്നോട് മനേഷ് വന്ന് പറഞ്ഞു:
"അളിയാ, മായാദേവിക്ക് ഇത് വരെ ബോധം വീണില്ല"
പാവം കുട്ടി!!
എന്തോ കണ്ട് പേടിച്ചതാ!!!
അച്ഛനോടൊപ്പം അങ്ങോട്ട് വന്ന പ്രിന്‍സിപ്പാള്‍, വെപ്രാളത്തിനിടയില്‍ ഞാന്‍ വലിച്ചെറിഞ്ഞ മഴു എടുത്ത് എന്‍റെ നേരെ നീട്ടി, എന്നിട്ട് ചോദിച്ചു:
"കോളേജില്‍ മാരകായുധങ്ങള്‍ കൊണ്ട് വരാന്‍ പാടില്ല എന്ന് അറിയില്ലേ?"
അത് വാങ്ങി കാറിലോട്ട് വച്ചിട്ട് ഞാന്‍ പറഞ്ഞു:
"പരശുരാമന്‍റെ മഴുവാ..."
സാക്ഷാല്‍ ഭഗവാന്‍ പരശുരാമന്‍റെ മഴു ഞാന്‍ എവിടെ പോയി എടുത്ത് കൊണ്ട് വന്നു എന്ന് ആലോചിച്ച് അമ്പരന്ന് നിന്ന അദ്ദേഹത്തിന്‌ ഞാന്‍ വിശദീകരിച്ച് കൊടുത്തു:
"...എറിയുന്നത് കാണിക്കാന്‍ കൊണ്ട് വന്നതാ"
അത് കേട്ടതും പുള്ളിക്കാരന്‍ പറഞ്ഞു:
"താന്‍ കാണിച്ചത് തന്നെ അധികമാ, പെട്ടന്ന് വീട്ടില്‍ പോകാന്‍ നോക്ക്"
അയ്യേ!!!
സാറ്‌ പിന്നെയും തെറ്റിദ്ധരിച്ചു.

എന്‍റെ ഷോക്ക് മാറ്റാന്‍ ഒരു സിനിമയ്ക്ക് കൊണ്ട് പോയിട്ട് വൈകിട്ടാണ്‌ അച്ചന്‍ എന്നെ വീട്ടിലെത്തിച്ചത്.
ഞങ്ങളുടെ വരവും കാത്തിരുന്ന അമ്മയും പെങ്ങളും ഓടി വന്ന് ചോദിച്ചു:
"നാടകം എങ്ങനെ ഉണ്ടായിരുന്നു?"
എന്ത് പറയണം എന്നറിയാതെ ഞെട്ടി നിന്ന എന്നെ ആശ്വസിപ്പിക്കാന്‍ അച്ഛനാണ്‌ മറുപടി പറഞ്ഞത്:
"ഗംഭീരം"
"അപ്പം ഇവന്‍റെ ഹൈലൈറ്റോ?"
"അത്, അതിലും ഗംഭീരം"
അച്ഛന്‍റെ ഈ മറുപടി കൂടി കേട്ടതോടെ അഭിമാനത്തോടെ അമ്മ പറഞ്ഞു:
"അല്ലേലും അവനൊരു ആണ്‍കുട്ടിയാ.."
അത് എല്ലാവര്‍ക്കും മനസ്സിലായി!!!

Sunday, October 2, 2011

ICO mome_N_ts



























Friday, September 30, 2011

ഇല പൊഴിയും പോലെ..



വഴിവക്കിലെ മരത്തില്നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്സംസാരിക്കാന്കഴിയാതെയും, വിളിക്കാന്ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്പൊഴിയും പോലെ... 

Wednesday, July 27, 2011

The Legend of Salim Kumar - 100 Epic dialogues..!!!


1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്‍റെ  ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന്  പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ  പൊന്നമ്മച്ചി
4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!
 5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..
10. ആഹാഎന്നാ കാതല്ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂലകിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള് ജോസെഫേട്ടന്ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍    തകര്‍ത്തെനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം
8. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ബ്ലടി ഇന്ത്യന്സ് ആന്ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്കൂലി പണിയാണെന്ന്
20. മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്പ് ആടിനെ തീറ്റിച്ചതാരാ?
1. ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരുംഹു ഹു ഹു...
22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍...
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എനിക് വിശപ്പിന്‍റെ അസുഖം ഉണ്ടേ
25. എനിക്കെല്ലാമായി..........തിരുപ്പതിയായി
26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ 
27. എന്റെ അച്ഛന്ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,.... എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം
28. എന്റെ ആറ്റുകാല്‍ ഭാസ്കര....ഇത്തരം സന്ദര്ഭങ്ങളില്ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
 29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30. എന്റെ സാറേഎന്നെ തല്ലല്ലേഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്ക്ക് അറിയാം
32. ആം സോ ഫെയില്ഡ് ഓഫ് യു
33. ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ്
4. ഒട്ടകത്തെ തൊട്ടു കളിക്കരുത്ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ്കേട്ടിട്ടില്ലേ ഒട്ടകപക്ഷി
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്
37. മൈ ഇന്ദുലേഖഞാനത് ചെയ്യാന് പാടില്ലായിരുന്നു
38. ഓള് ബ്യൂട്ടിഫുള് പീപ്പിള്
39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്‍  നോക്കേണ്ട ആവശ്യം ഇല്ല
41. കണ്ടാല്ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
 42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
43. കള്ളവണ്ടി കേറാന്‍  പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം
44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
45. കീപ്ഇറ്റ്അപ്പ്‌ …കീപായി ഇരിക്കാന്താത്പര്യം ഉണ്ടല്ലേ ?
46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോഇനി ഞാന് വരണോ
47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
48. കൊതുകിനുമില്ലേ ക്രിമികടി
49. ചത്ത കിളിക്ക് എന്തിനാ കൂട്
50. ഛെ...... ഞാനത് ചോദിയ്ക്കാന്പാടില്ലായിരുന്നു
51. ഞങ്ങള്പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്ഗുണ്ട ,അമ്മാവന്ഗുണ്ട അപ്പുപ്പന്ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി
52. ഞങ്ങള്ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്കാഷ്യുല്ടോക്ക്സ്
53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണിദാ കോട്ട്
54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56. ഞാന്എന്നീ പണി തുടങ്ങി അന്ന് മുതല്ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്ഞാന്അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല
57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്
58. ഡാ !! കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്അല്ലെ പുറകില്നില്കുന്നത്
59. ഡോണ്ടു ഡോണ്ടു
60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്ദി ലിങ്ക്നോനോനോയു ആര്ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്ഫാമിലീസ് ഫുഡ്ആന്ഡ്അക്കൊമോടെഷന്
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63. ധാരാളം മുദ്ര പത്രങ്ങള്വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്ആക്കണ്ടേ
64. ധിധക്ക എന്ത്!
65. നന്ദി മാത്രമേ ഉള്ളു അല്ലെ
66. നമ്മള്നാലു പേരല്ലാതെ മൂന്നാമതൊരാള്ഇതു അറിയരുത്
67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68. നാട്ടില്ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്ആന്ഡ്സോന്സ് എന്നാ ബോര്ഡും ഞാനും പിന്നെ പൈപ്പും
69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
70. നിന്റെ വിഷമം പറയെടാഞങ്ങളൊന്നു സന്തോഷിക്കട്ടെ
71. നീ സഹകരികുകയനെങ്ങില് കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി എപ്പോഴെ തീര്ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്ട്ട്അറ്റാക്ക്ആയിരുന്നു
76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്
78. പുവര്ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്വന്നിരിക്കുന്നു
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു..... എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ലദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല...!!
 88. മോഹിനിയാട്ടി മോഹിനിയാട്ടി ...ഞങ്ങളുടെ രമണനെ കണ്ടോ
89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്ഒരു പീസ് വെള്ളത്തില് പോയതാണ്
90. ലവന് പാടുന്നുനീ പാട് പെടും !
 91. വയറിന്റെ വലത് ഭാഗത്ത്കറുത്ത മറുകുള്ള സ്ത്രീ ആണോ കുട്ടിയുടെ മമ്മി
92. വാട്ട് ഡു യു മീന്‍ … അങ്ങനൊന്നും ഇല്ലനെയ്മീന്‍ …ചാളമീന്‍ ……ഐലമീന്‍ ...സിലോപിമീന്
93. വേര്ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
94. ശിവ ലിങ്ങ ഭഗവാനെഎന്റെ ഉണ്ണികളേ കാത്തോലനെ
95. സവാള ഗിരിഗിരിഗിരി
96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് മിണ്ടാതിരി ഏതാ ജാതി ?? ജാതി ചോതിക്കാന് പാടില്ലല്ലേ
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ്.. നൈസ് ടു മീറ്റ്യു..!!
98. സുരേഷ് ………!!
99. സ്പര്‍ശനെ പാപംദര്‍ശനെ പുണ്യം
100. ഹു...കൊച്ചി എത്തീ.!!!!!

സന്തോഷകരമായ കുടുംബ ജീവിതത്തിന് ചില മാര്‍ഗരേഖകള്‍...


 1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ'.. എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്കാലച്ചന്ദ്ര മേനോന്എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ...ഇത് പരാമര്ശിക്കുന്നുണ്ട്.

 2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ണിയ്ക്ക് തേങ്ങ ഞാന്തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്യഥാര്ത്ഥത്തില്തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ  കമന്റ്‌ കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും

3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, ' വീട്ടില്എനിക്ക് പത്രം പോലും വായിക്കാന്കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്വഴക്ക് പ്രതീക്ഷിക്കാം.

4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്ചിക്കെന്വായിവെക്കാന്പോലും കൊള്ളില്ലെങ്കിലും കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്പൊതിഞ്ഞു ഓഫിസില്കൊണ്ടുപോകാം, സുഹൃത്തുക്കള്ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്ചിക്കെന്ആണെന്ന് പറഞ്ഞു അവര്ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം. 

5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്കൂടുതല്കുടുംബ വഴക്കുകള്ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്. 

6. നിങ്ങള്പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്ട്രെഷനില് പി എല്കാണുമ്പോള്അവള്ഓഫിസിലെ കണകുണ കാര്യങ്ങള്പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്ക്ക് നിങ്ങള്മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്ഇടവിട്ടുള്ള മൂളലുകള്ഒരു ടേപ്പില്പകര്ത്തി ഭാര്യ സംസാരിക്കാന്തുടങ്ങുമ്പോള്ഓണ്ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ

7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ടി വി റിമോട്ട് പിടിക്കാന്ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്ഹിക്കുന്നു. പിടിക്കാന്മാത്രം അനുവദിച്ചാല്മതി. ചാനെല്മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം

8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്നിങ്ങളുടെ ഇമേജു വര്ദ്ധിപ്പിക്കും

9. ഭാര്യയുടെ സുഹൃത്തുക്കള്വീട്ടില്വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്ത്താവോ നിന്റെ ഭര്ത്താവോ മെച്ചം' എന്ന് അളക്കാന്വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്വ്വം പ്രവര്ത്തിക്കുക. 'കുട്ടനില്ലെങ്കില്എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്കത്തി വയ്ക്കുക. കൂട്ടത്തില്സുന്ദരികള്ഉണ്ടെങ്കില്അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം

10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്ഒരിക്കലും തെറ്റ് ചെയ്യില്ല....